എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കോ വിഡ് വാക്സിൻ നൽകി.

ജില്ലയിലാകെ 10126 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ വാക്സിൻ നൽകിയത്.10088 അതിഥി തൊഴിലാളി കൾക് ആദ്യ ഡോസ് വാക്സിനും 38 തൊഴിലാളികൾക് സെക്കന്റ്‌ ഡോസ് വാക്സിനും നൽകി.
43 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.

അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയാണ് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്. ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ജില്ലയിൽ ഇന്ന് (2/08/2021) മാത്രം 550 ൽ അധികം പേർക്കാണ് വാക്സിൻ നൽകിയത്. തോപ്പുംപടി, വരാപ്പുഴ, കടവന്ത്ര എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.

ജനപ്രതിനിധികൾ, ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ ആർ. പ്രിയ,ജോസി.ടി.വി,
ടി.ജി.ബിനീഷ് കുമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു