കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഒന്‍പതു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, നീണ്ടകര, ഓച്ചിറ, പന്മ ന, കെ.എസ്.പുരം, ക്ലാപ്പന, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ നാലു കേസുകളില്‍ പിഴയീടാക്കി. 126 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, കരീപ്ര, ഇളമാട്, മേലില, വെട്ടിക്കവല, വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി, ഇട്ടിവ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി 280 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. 97 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലത്തെ പെരിനാട്, പനയം, തൃക്കരുവ, പരവൂര്‍ മുനിസിപ്പാലിറ്റി, തൃക്കോവില്‍വട്ടം, കൊറ്റങ്കര, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 203 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പുനലൂരില്‍ നടത്തി പരിശോധനയില്‍ ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം, പിറവന്തൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി.ജി. സിജില്‍ നേതൃത്വം നല്‍കി.