തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, സഹകരണ മേഖലയും പ്രാദേശിക ഗവൺമെന്റും തമ്മിൽ ബന്ധം വേണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലുള്ള സ്വയംഭരണാവകാശം നേടാൻ നമുക്ക് സാധിക്കണം. വിപുലപ്പെടുന്ന ആഭ്യാന്തര കമ്പോളം കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.മുൻ സഹകരണ വകുപ്പ് മന്ത്രി എസ് ശർമ അധ്യക്ഷത വഹിച്ച സെമിനാറിൽ കില മുൻ ഡയറക്ടർ ഡോ. രമാകാന്തൻ പ്രബന്ധാവതരണം നടത്തി.സെമിനാറിനോടനുബന്ധിച്ച് തടുക്കാശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കേരളശ്രീ ആയുർവേദിക്സ് ലോഗോ പ്രകാശനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉത്പന്നമായ വനമാലിക കുന്തിരിക്കതിരിയുടെ പ്രോഡക്ട് ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു.