തിരുവനന്തപുരം ജില്ലയിൽ വക്കത്ത് ഗർഭിണിയായ പട്ടികജാതി യുവതി ആത്മഹത്യ ചെയ്‌തെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ 21ന് യുവതിയുടെ വീട് സന്ദർശിച്ചു. യുവതിയുടെ മാതാപിതാക്കൾ കമ്മീഷന് നൽകിയ മൊഴി പരിശോധിച്ച് യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ 1961ലെ സ്ത്രീധന നിരോധന നിയമപ്രകാരവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും നിയമനടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യാഗസ്ഥനായ വർക്കല ഡി.വൈ.എസ്.പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. യുവതിയുടെ കുടുംബത്തിന് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള ആശ്വാസധനസഹായം ലഭ്യമാക്കാൻ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.