വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2023 (എസ്.എസ്.ആര്‍. 2023) മായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടമാറ്റം/ സ്ഥാനമാറ്റം, വോട്ടര്‍മാരുടെ പുന:ക്രമീകരണം, വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ ഫോമുകളുടെ പരിചയപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വോട്ടേഴ്‌സ് ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
നാലു ഘട്ടങ്ങളിലായി ജനുവരി 1, ഏപ്രില്‍ 1, ജൂലായ് 1, ഒക്ടോബര്‍ 1 മാസങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നും
പോസ്റ്റല്‍ വോട്ടിംഗില്‍ സുതാര്യതയും ഇലക്ഷന്‍ സമയത്ത് പോലീസ് സ്റ്റേഷന്‍ സംവിധാനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ആദിവാസി മേഖലകളില്‍പ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും, പേര് ഇരട്ടിക്കല്‍, വോട്ടറുടെ ഐഡന്റി ഉറപ്പു വരുത്തല്‍, മറ്റ് അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും, പോളിങ്ങ്‌സ്റ്റേഷനുകളിലെ അപാകതകളും പരിഹരിച്ച് നവംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഇലക്ഷന്‍ വിഭാഗം വിശദീകരിച്ചു.
കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതിര്‍ത്തി പങ്കിടുന്ന നിയോജകമണ്ഡലങ്ങളില്‍ രണ്ടു സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്കിലെ മണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് വിശദീകരണം നല്‍കുമെന്നും രാഷ്ട്രീയ പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് കലക്ടര്‍ ഉറപ്പ് നല്‍കി.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മധു, ഇലക്ഷന്‍ വിഭാഗം ജില്ലാ അസിസ്റ്ററ്റ് പി.എ. ടോംസ്, താലൂക്ക് തല ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, നെഹ്‌റു യുവകേന്ദ്ര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.