ജില്ലാ ടി.ബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. മുഴുവന്‍ കോളനികളിലും ടി.ബി കണ്ടെത്തുന്നതിനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്താനും ഡിസംബര്‍ മാസം അവസാനത്തോടെ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തി യാക്കാനും യോഗത്തില്‍ തീരുമാനമായി. ലേബര്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്കായും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുട്ടികളിലും സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തും.

മാസത്തില്‍ രണ്ട് തവണയെങ്കിലും ടി.ബി യൂണിറ്റുകളിലെയോ, പി.എച്ച്.സികളിലെയോ മെഡിക്കല്‍ ഓഫീസര്‍ മാര്‍ ടി.ബി രോഗികളെ നേരിട്ട് കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി.ദിനീഷ് നിര്‍ദ്ദേശിച്ചു. ടി.ബി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഐസി.ഡി.എസ് പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും. ടി.ബി രോഗികളായ ഗോത്രവര്‍ഗ്ഗകാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കന്‍ ട്രൈബല്‍ വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. ടി.ബി രോഗികളെ അഡോപ്റ്റ് ചെയ്ത് അവര്‍ക്കാവശ്യമായ മരുന്നുകളും, നൂട്രീഷന്‍ കിറ്റുകളും നല്‍കുന്ന നിക്ഷയ് മിത്ര രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കും. ടി.ബി രോഗികള്‍ക്ക് നൂട്രീഷന്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്താനും ധാരണയായി. നിലവില്‍ ഫ്യൂജി ഫിലിംസ് വയനാട്ടിലെ ടി. ബി രോഗികള്‍ക്ക് നൂട്രീഷന്‍, യാത്രാ സഹായങ്ങളും നല്‍കുന്നുണ്ട്.

യോഗത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി സിന്ധു, ഡബ്ല്യൂ എച്ച് ഒ കണ്‍സള്‍ട്ടറ്റന്റ് ഡോ.ഗായത്രി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍, ടി.ബി എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ ടി.ജോണ്‍സണ്‍, എ.വിജയനാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.