ആലപ്പുഴ: പ്രളയാനന്തര കാർഷികമേഖലയുയുടെ പുനരൂജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന ദ്വിദിന കർമ്മ പരിപാടി പുനർജ്ജനി യുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 15 ചെങ്ങന്നൂരിൽ നടക്കും. സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ മുളക്കുഴ സി.സി.പ്ലാസ ആഡിറ്റോറിയത്തിൽ രാവിലെ 9.30ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയകെടുതിയിൽ നിന്നുകരകയറിക്കൊിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന:സൃഷ്ടി സധ്യമാക്കുക എന്ന ലക്ഷ്യത്തോടയാണ് പുനർജ്ജനി പദ്ധതി വിവിധ ഭാഗങ്ങിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. കാർഷിക സർവ്വകാലശാല വിദഗ്ധർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക കർമ്മ സേന, അഗ്രോ സർവ്വ്‌സീസ് സെന്ററുകൾ, കസ്റ്റം ഹയറിംങ് സെന്റർ, ഗ്രീൻ ആർമി, മണ്ണു പരിശോധന കേന്ദ്രം, എം.എൻ. ആർ.ഇ.ജി.എസ്, കുടുംബശ്രീ പ്രവർത്തകർ എന്നിവയുടെ സഹകരണത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക.
കർഷകർക്കായി സെമിനാറൂകൾ, ചർച്ചക്ലാസുകൾ എന്നിവ ഒന്നാം ദിവസം നടക്കും. തുടർന്ന് രണ്ടാം ദിവസമായ ചൊവ്വാഴ്ച വെൺമണി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ മാതൃകാ കാർഷിക പ്രവർത്തനങ്ങൾ കൃഷിയിടങ്ങളിൽ നടത്തും.സമാന കർഷക സമ്പർക്ക പരിപാടികൾ സംസ്ഥാനത്തൂടനീളം ഒക്‌ടോബർ മാസം നടത്തുവാനാണ് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും തീരുമാനം. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്,ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.