ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആന്റ് റസ്ക്യൂ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 62 പേർ വനിതകളാണ്.

ഇതിൽ 30 പേർ സിവിൽ ഡിഫെൻസ് വൊളന്റിയേഴ്സും 32 പേർ ഫയർഫോഴ്സ് ഓഫീസേഴ്സും ആണ്. ക്ഷേത്രത്തിന് ചുറ്റും തിരക്കുള്ള സ്ഥലങ്ങളിൽ ഇവരെ ടീമായി വിന്യസിക്കും. പൊങ്കാല ദിവസം പുലർച്ചെ 5 മണി മുതൽ ഇവരുടെ സേവനം ഉണ്ടാകും.