കാക്കനാട്: പ്രളയത്തിൽ ഭാഗികമായി തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിന് ജില്ലയിലെ ഗുണഭോക്താക്കൾക്ക് 151.97 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ധനഹായ വിതരണം 70 ശതമാനം പൂർത്തിയായി.
റീബിൽഡ് കേരള ആപ്ലിക്കേഷനുപയോഗിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എഞ്ചിനീയർമാരുടെ സഹായത്തോടെ നാശനഷ്ടത്തിന്റെ ശതമാനവും വിലയിരുത്തി. 86341 അപേക്ഷകൾ ലഭിച്ചതിലെ 6640 ഇരട്ടിപ്പുകളൊഴിവാക്കി 79701 പേരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കി. ഇതിൽ 56568 പേർക്ക് ധനസഹായം നൽകിക്കഴിഞ്ഞു.
നാശനഷ്ടം 15 ശതമാനം വരെയുള്ള വീടുകൾക്ക് 403300000 രൂപയും 16-29 ശതമാനം വരെയുള്ളവയ്ക്ക് 878160000 രൂപയും 30-59 ശതമാനം വരെയുള്ളവയ്ക്ക് 16225000 രൂപയും 60- 74 ശതമാനം വരെയുള്ളവയ്ക്ക് 76000000 രൂപയുമാണ് വിതരണം ചെയ്തത്.