തിരുവനന്തപുരം: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ്‌കോളേജ് മാഗസിൻ ‘മറു’ അർഹമായി. പൂക്കോട്ഗവ. വെറ്ററിനറി ആനിമൽ സയൻസ് കോളേജിന്റെ മാഗസിൻ ‘കുളി പ്രത്യയ’ത്തിനാണ്‌രണ്ടാംസ്ഥാനം. കോഴിക്കോട്ഗവ. മെഡിക്കൽകോളേജിന്റെ മാഗസിൻ ‘ഒരുദുരാത്മാവിന്റെ പറ്റുപുസ്തകം’ മൂന്നാംസ്ഥാനം നേടി. തൃശ്ശൂർകേരള വർമ്മ കോളേജ് മാഗസിൻ ‘സെക്കൻഡ്‌സി’ന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

ഒന്നാം സമ്മാനമായിമുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നൽകുമ്പോൾ മൂന്നാംസ്ഥാനക്കാർക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. 5,000 രൂപയും ട്രോഫിയുമാണ് പ്രോത്സാഹന സമ്മാനം. ജൂണിൽകോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

പ്രമുഖ മാധ്യമ പ്രവർത്തകരായതോമസ്‌ജേക്കബ്, ഡോ.പി.കെ.രാജശേഖരൻ, സാഹിത്യകാരി എസ്.സിതാരഎന്നിവരടങ്ങിയ സമിതിയാണ്‌വിജയികളെതിരഞ്ഞെടുത്തത്. വിഷയം അവതരിപ്പിക്കുന്നതിലെ ധീരത, സമകാലികപ്രശ്‌നങ്ങളോടുളളതുറന്ന സമീപനം, വ്യക്തവുംസമചിത്തവുമായകാഴ്ചപ്പാട്എന്നിവ ഫാറൂഖ്‌കോളേജ് മാഗസിനെ വ്യത്യസ്തമാക്കുന്നതായിജൂറിവിലയിരുത്തി. രൂപകല്പനയിലുംമികച്ച നിലവാരം പുലർത്തി.

പൂക്കോട്ഗവ. വെറ്ററിനറി ആനിമൽ സയൻസ് കോളേജിന്റെ മാഗസിൻ കുളിയെഒരു പൊതു പ്രമേയമായിസ്വീകരിച്ചു. രൂപകല്പനയിലുംഉളളടക്കത്തിലെവൈവിധ്യത്തിലുംമുന്നിട്ടു നിന്നു. ഡയറിയും നോട്ട് ബുക്കുംകൂടിയിണക്കിയരൂപവും ആധുനികകാലത്തെ ലിറ്റിൽമാഗസിനുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനുംകോഴിക്കോട്ഗവ. മെഡിക്കൽകോളേജിന്റെമാഗസിനെ വ്യത്യസ്തമാക്കി. ഉളളടക്കത്തിലുംസാമാന്യത്തിലധികം നിലവാരം സൂക്ഷിച്ചതായിജൂറിവ്യക്തമാക്കി.

കേരളത്തിലെവിവിധ സർവ്വകലാശാലകളിൽഅഫിലിയേറ്റ്‌ചെയ്തിട്ടുളളകോളേജുകളിലെ 2017-2018 ലെ മാഗസിനുകളാണ്അവാർഡിന് പരിഗണിച്ചത്. അക്കാദമിയുടെ പുതിയ സംരംഭമായ സ്‌കൂൾ-കോളേജുകളിലെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിൻ അവാർഡ്. കോളേജ് മാഗസിൻ എഡിറ്റർമാർക്കായിമൂന്ന് മേഖലകളിലായി ശില്പശാല സംഘടിപ്പിക്കാനുംമീഡിയ അക്കാദമി തീരുമാനിച്ചിട്ടുണ്ട്.