പള്ളിക്കും സ്‌കൂളിനും പളളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183 കുടുംബങ്ങളുടെ വീടും സ്ഥലവുംസെന്റ് മേരീസ് മഗ്ദലനപള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ആര്‍ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്.തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകുയും ചെയ്തിരുന്നു.

അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ടകാല നിയമ നടപടികള്‍ക്കൊടുവില്‍2000ല്‍ എംഎല്‍എ ആയിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായി142 കുടുംബങ്ങള്‍ക്ക്പട്ടയം ലഭിച്ചു.തുടര്‍ന്നുള്ള 41പേര്‍ക്കും പള്ളിക്കും സ്‌കൂളിനും പട്ടയം ലഭിച്ചിരുന്നില്ല.ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും എംഎല്‍എയായി കടകംപള്ളി സുരേന്ദ്രന്‍തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്ബാക്കി പട്ടയം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ജീവന്‍ വെച്ചത്.

മന്ത്രി എന്നനിലയില്‍ ശക്തമായി അദ്ദേഹംസമ്മര്‍ദ്ദം ചെലുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍41കുടുംബങ്ങള്‍ക്ക് കൂടി പട്ടയം ലഭിച്ചു.എന്നാല്‍പുനരധിവാസ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട സെന്റ് മേരി മഗ്ദലന്‍സ് പള്ളിക്കും,ഹയര്‍സെക്കണ്ടറി സ്‌കൂളിനും സ്ഥലം പതിച്ചു നല്‍കിയിരുന്നില്ല.പള്ളി,സ്‌കൂള്‍ എന്നിവ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന ചട്ടങ്ങളാണ് ഇതിന് കാരണമായത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിച്ചാണ് സെന്റ് മേരീസ് മഗ്ദലന്‍സ് പള്ളിയും സെമിത്തേരിയും നിലനില്‍ക്കുന്ന4.37ഏക്കര്‍ ഭൂമിയും,പള്ളിത്തുറ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന3.39ഏക്കര്‍ ഭൂമിയും പതിച്ചു നല്‍കിയത്.

5പതിറ്റാണ്ടിലേറെയായി പള്ളിത്തുറ നിവാസികള്‍ ഉയര്‍ത്തുന്ന പരിദേവനത്തിനാണ് ഇതോടെ പരിഹാരമായത്.വി എസ് എസ് സി പോലൊരു മഹത്തായ സ്ഥാപനത്തിന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതിന് നടത്തിയ ഇടപെടല്‍ വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.അമ്പതിലാണ്ടിലേറെയായി നീതി നിഷേധിക്കപ്പെട്ടത് പരിഹരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാട്ടിയ ആത്മാര്‍ത്ഥതയുമാണ് പളളിത്തുറ നിവാസികള്‍ക്ക് തുണയായതെന്നും മന്ത്രി പറഞ്ഞു.