തിരുവനന്തപുരം: പള്ളിച്ചല്‍ പഞ്ചായത്തിലെ പറമ്പുകോണത്തിലെ ലീലയും  മക്കളും അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ലീലയ്ക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നത്. ഭര്‍ത്താവ് മരിച്ച ലീല മാനസിക രോഗിയാണ്. രണ്ടാണ്മക്കളില്‍ ഒരാള്‍ മാനസിക വെല്ലുവിളി നേരിടുന്നു.

മറ്റൊരാള്‍ വികലാംഗനുമാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞിരുന്ന ലീലയെ ആഹാരത്തിനും മറ്റും സഹായിച്ചത് അയല്‍വാസികളായിരുന്നു. ലൈഫ് മിഷന്‍ പദ്ധതി നിലവില്‍ വന്നപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇവരെ കണ്ട് മതിയായ രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചു. പദ്ധതിക്ക് യോഗ്യരെന്ന് കണ്ട് വീട് വെക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇന്ന് ലീലയും മക്കളും ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടില്‍ സുരക്ഷിതരാണ്.