ജില്ലയിൽ പുതുതായി 222 പേർ രോഗ നിരീക്ഷണത്തിലായി
 ജില്ലയിൽ 680 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിൽ ആശു ജനറൽ ആശുപത്റി ഐസൊലേഷൻ വാർഡിൽ ഇന്ന്  20 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 26 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്റിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 8 പേരും കിംസ് ആശുപത്രിയിൽ ഒരാളും  നിരീക്ഷണത്തിലുണ്ട്.
പരിശോധനയ്ക്കായി അയച്ച 450 സാമ്പിളുകളിൽ 215 പരിശോധനാഫലം ലഭിച്ചു,   4 സാമ്പീളുകൾ പോസിറ്റീവാണ്.  236 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്റിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്റവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1583 യാത്രക്കാരെയും  സ്ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടായിരുന്ന  പേരെ റഫർ ചെയ്തു.  ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ  86 യാത്റക്കാരെ  സ്ക്രീൻ ചെയ്തു  കളക്ടറേറ്റ് കൺട്റോൾ റൂമിൽ  614 കാളുകളും ദിശ കാൾ സെന്ററിൽ 149 കാളുകളുമാണ്  ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 193 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 8 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ  969 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻററൽ,പേട്ട,നേമം,കഴക്കൂട്ടം,കൊച്ചുവേളി,വർക്കല, പാറശ്ശാല റെയിൽവേ സ്റ്റേഷനുകളിൽ ട്റെയിൻ മാർഗ്ഗം വരുന്നവരെയും തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്,എന്നിവിടങ്ങളിൽ ബസ് യാത്റക്കാരെയും സ്ക്രീനിംഗ് നടത്തി.
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -1584
2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം _680
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 66
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -222
കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം
തുമ്മൽ,ചുമ,തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.പ്റത്യേകിച്ച് വിദേശരാജ്യങ്ങൾ, രോഗബാധിത പ്റദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർ കർശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്.വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ  പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ 0471 2730045, 2730067  ടോൾ ഫ്രീ നമ്പരായ 1077 നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.
ബ്റേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കൈകൾ വൃത്തിയാക്കുവാനുള്ള സൗകര്യം ഒരുക്കി.ഓഫീസുകളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കി.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക വഴി രോഗപകർച്ചയുടെ കണ്ണികൾ മുറിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ബ്റേക് ദി ചെയിൻ കാമ്പയിൻ നടത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും.