തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 867 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 886 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 27) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയും കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടേയും അറുപതു വയസ്സിനു മേലെയുളളവരുടെയും അന്തർ-സംസ്ഥാന യാത്രക്കാരുടേയും അടക്കം 151 സാമ്പിളുകൾ തിങ്കളാഴ്ച (ഏപ്രിൽ 27) പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1183 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 983 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.

200 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 241 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ഏപ്രിൽ 27) 28 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.

നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. തിങ്കളാഴ്ച (ഏപ്രിൽ 27) 236 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2068 പേരെയും മത്സ്യചന്തയിൽ 858 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 87 പേരെയും സ്‌ക്രീൻ ചെയ്തു.