• ജില്ലയിൽ ഇന്ന് 2 കേസുകൾ കൂടി സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളിൽ സ്ഥിരീകരിച്ച 2 കേസുകൾ കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.

• ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മഹാരാഷ്ട്ര സ്വദേശികളായ 34 ഉം, 41 ഉം വയസുള്ള, മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥരാണ്. ജൂൺ 1 ലെ മുംബൈ – കൊച്ചി എയർ ഏഷ്യ വിമാനത്തിൽ എത്തിയ ശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

• ജൂൺ 3 ന് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 37 കാരനായ വ്യക്തി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കരനാണ്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

• ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 73 കാരനായ വ്യക്തിയും കളുശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ജൂൺ 3 ലെ ദോഹ – കൊച്ചി വിമാനത്തിൽ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

• ഇന്ന് 759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 543 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9779 ആണ്. ഇതിൽ 8818 പേർ വീടുകളിലും, 509 പേർ കോവിഡ് കെയർ സെന്ററുകളിലും, 452 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 12 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി- 1
 സ്വകാര്യ ആശുപത്രികൾ – 9

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 9 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി -1
 പോർട്ട് ട്രസ്റ്റ്- 3
 സ്വകാര്യ ആശുപത്രി – 3

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 93 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 44
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-7
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 38

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 39
 സ്വകാര്യ ആശുപതി -1
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

• ഇന്ന് ജില്ലയിൽ നിന്നും 119 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 14 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ എണ്ണം 2 പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 231 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• റെയിൽവേ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥർക്കും കൂടാതെ റെയിൽവേ സ്റ്റേഷനുകളിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്കും വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.

• ഇന്ന് 285 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 540 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 45 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4440 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 60 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 71 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 43 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 172 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 10 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 118 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു