എറണാകുള ത്ത്  ഇന്ന്   6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

•       ജൂൺ 7 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ കൊച്ചി വിമാനത്തിലെത്തിയ 37 വയസ്സുള്ള ബിഹാർ സ്വദേശി,  37 വയസ്സുള്ള രണ്ട്  തമിഴ്നാട് സ്വദേശികൾ,  ജൂൺ 16ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള  ആലങ്ങാട് സ്വദേശി എന്നിവർക്കും കൂടാതെ  വെങ്ങോല സ്വദേശിയായ 32 വയസ്സുള്ള   സിവിൽ   പോലീസ് ഉദ്യോഗസ്ഥനും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കോവിഡ് കെയർ സെന്ററുകളിൽ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. നിലവിലെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.

•       മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശിയും, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശിയും ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയെ  രോഗമുക്തി നേടിയതിനെ തുടർന്ന് ഡിസ്ച്ചാർജ് ചെയ്തു.

•    വ്യാഴാഴ്ച 775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്.  ഇതിൽ 10174 പേർ വീടുകളിലും, 442 പേർ കോവിഡ് കെയർ സെന്ററുകളിലും, 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•      വ്യാഴാഴ്ച 17 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 10
       സ്വകാര്യ ആശുപത്രികൾ – 7

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 7 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 1
       അങ്കമാലി അഡ്ലക്സ്- 1
       സ്വകാര്യ ആശുപത്രികൾ – 5

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 151 ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് – 51
       മൂവാറ്റുപുഴ ജനറൽ ആശുപത്രി-3
       പറവൂർ താലൂക്ക് ആശുപത്രി- 3
       അങ്കമാലി അഡ്ലക്സ്- 64
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ – 26

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 104 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 99 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

•      വ്യാഴാഴ്ച ജില്ലയിൽ നിന്നും 141 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 115 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 6  എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 289  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•      വ്യാഴാഴ്ച 300 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 87 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 356 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 38 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

•       സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്കും, പണം കൊടുത്ത് ഉപയോഗിക്കുന്ന കോവിഡ് കെയർ സെന്ററുകളായി തിരഞ്ഞെടുക്കപെട്ട ഹോട്ടലുകളിലെ സ്റ്റാഫിനും വ്യക്തിഗത സുരക്ഷാഉപാധികൾ, മാസ്കുകളുടെ ഉപയോഗം, കൈകഴുകുന്ന രീതി, നിരീക്ഷണ മാനദണ്ഡങ്ങൾ എന്നിവയിൽ പരിശീലനം നൽകി.

•       വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ വ്യാഴാഴ്ച 5423 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 278 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 73 ചരക്കു ലോറികളിലെ 86 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 32 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.