ചികിത്സയിലുള്ളത് 2088 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 2638

18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തിൽ വ്യാഴാഴ്ച 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പത്തനംതിട്ടയിൽ 27 പേർക്കും, മലപ്പുറത്ത് 24 പേർക്കും, പാലക്കാട് 18 പേർക്കും, ആലപ്പുഴയിൽ 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ 9 പേർക്ക് വീതവും ഇടുക്കിയിൽ 8 പേർക്കും, കോഴിക്കോട് 7 പേർക്കും, കാസർകോട് 5 പേർക്കും, വയനാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാൻ- 21, ഖത്തർ- 16, സൗദി അറേബ്യ- 15, ബഹറിൻ- 4, മാൾഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി- 13, മഹാരാഷ്ട്ര- 10, തമിഴ്നാട്- 8, കർണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാൾ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴയിൽ 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 4 പേർക്ക് വീതവം കോട്ടയത്തെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഏറ്റവുമധികം പേർ രോഗ മുക്തി നേടി എന്ന സവിശേഷതയുമുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറത്തെ 57 പേരുടെയും (പാലക്കാട്-1), പാലക്കാട്ടെ 53 പേരുടെയും, കാസർകോട് 23 പേരുടെയും, തിരുവനന്തപുരത്തെ 15 പേരുടേയും, കണ്ണൂരിലെ 14 പേരുടെയും (കാസർഗോഡ്-8), ഇടുക്കിയിലെ 13 പേരുടെയും, എറണാകുളത്തെ 11 പേരുടെയും (ആലപ്പുഴ 1), തൃശൂരിലെ 8 പേരുടെയും, ആലപ്പുഴയിലെ 7 പേരുടെയും, കോട്ടയത്തെ ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2638 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരിൽ 1,75,111 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2988 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം 7589 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 52,316 സാമ്പിളുകൾ ശേഖരിച്ചതിൽ 50,002 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതിയ മൂന്ന് ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ പാനൂർ (കണ്ടൈയിൻമെന്റ് സോൺ വാർഡുകൾ: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂരിലെ പടിയൂർ (എല്ലാ വാർഡുകളും), കീഴല്ലൂർ (4 സബ് വാർഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 123 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.