എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ  ജില്ലയില്‍ വെള്ളിയാഴ്ച 13 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍  നിന്നെത്തിയ രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.
ചിറക്കല്‍ സ്വദേശി 61കാരന്‍ (ആഗസ്ത് അഞ്ചിന് മരണപ്പെട്ടു), തളിപ്പറമ്പ സ്വദേശി 25കാരി, രാമന്തളി സ്വദേശി 16കാരി, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശികളായ 39കാരി, 13കാരി, ചെങ്ങളായി സ്വദേശി 40കാരി, ചേലോറ സ്വദേശി 42കാരന്‍, തലശ്ശേരി സ്വദേശി 23കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ലാബ് ടെക്‌നീഷ്യന്‍ പരിയാരം സ്വദേശി 24കാരി, പാര്‍ട് ടൈം സ്വീപ്പര്‍ രാമന്തളി സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

കരിപ്പൂര്‍ വിമാനത്താവളം വഴി ആഗസ്ത് ഒന്നിന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 3744 വിമാനത്തിലെത്തിയ ധര്‍മ്മടം സ്വദേശി 37കാരന്‍, ജൂലൈ 21ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 28കാരന്‍, 26ന് ജമ്മു കാശ്മീരില്‍ നിന്ന് എത്തിയ ആന്തൂര്‍ സ്വദേശി 26കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1583 ആയി. ഇതില്‍ 1183 പേര്‍ രോഗ മുക്തി നേടി.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9679 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 66 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 142 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 7 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 98 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും  വീടുകളില്‍ 9302 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 35521 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34389 എണ്ണത്തിന്റെ ഫലം വന്നു. 1132 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ്: ജില്ലയില്‍ 24 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 7) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1183 ആയി. ബാക്കി 392 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ള്ളിക്കല്‍ സ്വദേശി 29 കാരന്‍, മുഴക്കുന്ന് സ്വദേശികളായ 22 കാരന്‍, 44 കാരി, 22 കാരന്‍, ഉദയഗിരി സ്വദേശി 49 കാരി, പെരിങ്ങോം സ്വദേശി 32 കാരി, കരിവെള്ളൂര്‍ സ്വദേശി 23 കാരി, പയ്യന്നൂര്‍ സ്വദേശി 42 കാരി, കൂത്തുപറമ്പ് സ്വദേശി 44 കാരന്‍, പരിയാരം സ്വദേശികളായ 30 കാരന്‍, 39 കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 25 കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 45 കാരി എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്.

പരിയാരം സ്വദേശി 26കാരന്‍, ചെറുതാഴം സ്വദേശി 35 കാരി, ഉളിക്കല്‍ സ്വദേശി 35 കാരി, കടന്നപ്പള്ളി – പാണപ്പുഴ സ്വദേശി 43 കാരി, ചപ്പാരപ്പടവ് സ്വദേശി 42 കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.
ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 43 കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 24 കാരന്‍, ആയുര്‍വേദ ആശുപത്രി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചെങ്ങളായി സ്വദേശി 34 കാരി, ശ്രീകണ്ഠാപുരം സ്വദേശി 37 കാരി, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍  ചികിത്സയിലായിരുന്ന മാടായി സ്വദേശി 40 കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായ മറ്റുള്ളവര്‍.

എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കൊട്ടിയൂര്‍ 1, 2, ധര്‍മ്മടം 13 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചിറക്കല്‍ 22, രാമന്തളി 7, 12, ചെങ്ങളായി 16, തലശ്ശേരി 51 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.