കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കുറവ് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം നഗരപരിധിയിലെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഈ സമയത്ത് നഗരസഭാ പരിധിക്കുള്ളില്‍ ഡെങ്കിപനിയടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ കൊതുകിന്റെ ഉറവിട നശീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വാര്‍ഡ്തല ശുചിത്വ പരിപാലന സമിതികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുമാണ് പകര്‍ച്ചപനി പടരാതിരുന്നതെന്നും കൊതുക നശീകരണത്തിനായി മാസ് ഫോഗിംഗും ഡോര്‍ ടു ഡോര്‍ ക്യാമ്പയിനും തുടരും.