രണ്ടാം ലോക കേരള സഭ ആറു  പ്രമേയങ്ങൾക്ക് അംഗീകാരം നൽകി. പിഎം ജാബിർ അവതരിപ്പിച്ച ‘സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖയിൽ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും  മാത്രരാജ്യത്തിന്റെയും  വികസനത്തിൽ നിർണായക ചാലക ശക്തിയാണെന്ന  വസ്തുത വിശദമാക്കുന്നു.
പി. എൻ .ബാബുരാജ് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ ബിൽ 2019(കരട്)  കൂടുതൽ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒ.വി മുസ്തഫ അവതരിപ്പിച്ച കേരള പുനർനിർമ്മാണത്തിൽ പങ്കാളികളാകുക  എന്ന പ്രമേയത്തിൽ നാടിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന  റീ ബിൽഡ്‌കേരളയിൽ പ്രവാസികൾക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

വെങ്കിടേഷ് രാമകൃഷ്ണൻ അവതരിപ്പിച്ച സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തി പ്രവാസി ലോകത്തെ കേരളസമൂഹത്തിൽ ആഴത്തിലുള്ള ഉൾചേർക്കുക എന്ന  പ്രമേയത്തിൽ  സ്‌നേഹ സഹോദര്യങ്ങളിൽ അധിഷ്ഠിതമായതും വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ നമ്മുടെ സംസ്‌കാരം വരും തലമുറയിലടക്കം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഫലപ്രദമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

എൻ.അജിത്കുമാർ അവതരിപ്പിച്ച പ്രമേയം സമഗ്ര പുനരധിവാസ – പുനസംയോജന നയം നടപ്പിൽ വരുത്തണമെന്ന് നിർദ്ദേശിക്കുന്നു. പ്രവാസി പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ സജീവമായി ഇടപെടലുകൾ നടത്തണമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെടുന്നതാണ് കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം.