എറണാകുളം: രണ്ടുപതിറ്റാണ്ടിനു ശേഷം നഗരത്തിലെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. നഗരത്തിൽ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 2500 പ്രതിനിധികൾക്കാണ് മേളയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ സരിത സവിത സംഗീത തിയേറ്റർ സമുച്ചയം ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും.സിനിമ ആരംഭിക്കുന്നതിനു 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. തെർമൽ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ജയരാജ് സംവിധാനം ചെയ്ത ഹാസ്യം .
സരിത ,സവിത , സംഗീത, കവിത, ശ്രീധർ പദ്‌മ സ്ക്രീൻ 1 എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത് .