കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 38 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വെട്ടിക്കവല, ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍ നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കി. 319 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ പിഴയീടാക്കി. 210 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, കൊറ്റങ്കര, ഇളമ്പള്ളൂര്‍, നെടുമ്പന, തൃക്കരുവ, തൃക്കോവില്‍വട്ടം, പെരിനാട്, പേരയം പനയം, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകളില്‍ പിഴയീടാക്കി. 402 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കുന്നത്തൂര്‍, ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, പോരുവഴി, മൈനാഗപ്പള്ളി മേഖലകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴയീടാക്കി. 150 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
അറയ്ക്കല്‍, അഞ്ചല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 20 കേസുകള്‍ക്ക് താക്കീത് നല്‍കി.

പിറവന്തൂര്‍, തലവൂര്‍, പിടവൂര്‍ വില്ലേജുകളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശശി നേതൃത്വം നല്‍കി.