സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി   ട്രാവൻകൂർ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കൂടുതൽ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ടൈറ്റാനിയത്തിന് നൽകി മത്സ്യകൃഷി വിപുലപ്പെടുത്താൻ എല്ലാവിധ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വിളവെടുപ്പ് മന്ത്രി  കമ്പനി ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദിന് നൽകി. 244 കിലോഗ്രാം മത്സ്യമാണ് വിളവെടുത്ത് വിപണനം നടത്തിയത്. ഒരു കിലോഗ്രാം മത്സ്യത്തിന് 250 രൂപ നിരക്കിലായിരുന്നു വിൽപന. പത്ത് ഏക്കറിൽ പച്ചക്കറിയും രണ്ടു പടുതാക്കുളങ്ങളിലായി ആറായിരം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് ടൈറ്റാനിയത്തിൽ വളർത്തുന്നത്.  ഒന്നാമത്തെ കുളത്തിൽ 2000 ഗിഫ്റ്റ് തിലാപ്പിയയും, 800 ഗ്രാസ്സും 100 കട്ലയും 100 രോഹുവുമാണുള്ളത്. രണ്ടാമത്തെ കുളത്തിൽ മൂവായിരം ആസാം വാളയാണ് ഉള്ളത്. പദ്ധതിക്ക് ശാസ്ത്രീയമായ പരിപാലനവും ആവശ്യമായ നിർദ്ദേശങ്ങളും ഫിഷറീസ് വകുപ്പാണ് നൽകിയത്. ചടങ്ങിൽ വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.