– വെർച്ച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന കയർ കേരള 2021 ന് തുടക്കം
– പരമ്പരാഗത കയർ തൊഴിലാളികളെ സംരക്ഷിച്ച് ആധുനികീകരണം

ആലപ്പുഴ: ആഭ്യന്തരമായി എത്ര കയർ ഉൽപ്പാദിപ്പിച്ചാലും സംസ്ഥാന സർക്കാർ അതു സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവെർച്ച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന കയർ കേരള 2021 ന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരമ്പരാഗത വ്യവസായമായ കയർ വ്യവസായത്തിൽ യന്ത്രവൽക്കരണവും ആധുനികീകരണം അത്യാവശ്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവൽക്കരണമാണ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുകപരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുംഈ സർക്കാരിൻറെ കാലയളവിൽ കയർതൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇരട്ടിയായി. 585 കയർസംഘങ്ങളിൽ 385 എണ്ണം പ്രവർത്തനലാഭത്തിലായികയർ മേഖല  ഉൽപാദന വർധനവിന്റെ പാതയിലാണ്രണ്ടാം കയർ പുനസംഘടന കയറിന്റെ പ്രൗഢി തിരിച്ചുകൊണ്ടുവന്നുകയർ കേരള കയർ കോവിഡിന് ശേഷമുള്ള കയർ വ്യവസായത്തിന്റെ  വളർച്ചയ്ക്കു സഹായകരമാകുംനാനൂറോളം ഉപഭോക്താക്കൾ കയർകേരള ഫെസ്റ്റിൽ പങ്കെടുക്കുന്നുഅതിൽ നൂറുപേർ വിദേശത്തുനിന്നുള്ളവരാണെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
കയർഫെഡിന്റെ കയർ സംഭരണ കണക്കുകൾ തന്നെ ഈ വ്യവസായത്തിന് ഉണ്ടായ വളർച്ച വ്യക്തമാക്കുന്നുകയർ ഉത്പാദനം എഴുപതിനായിരം ക്വിന്റലിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടു ലക്ഷത്തിലേക്ക് വർധിച്ചുഈ സാമ്പത്തിക വർഷം ഉൽപ്പാദനം നാല് ലക്ഷം ക്വിന്റലിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്ചകിരി 42 ശതമാനത്തോളം ആഭ്യന്തര വിപണിയിൽ നിന്ന് തന്നെ കണ്ടെത്താനാവുക എന്നത് വലിയ കാര്യമാണ്. 157 പുതിയ ചകിരി മില്ലുകൾ സ്ഥാപിച്ചുകയർ വ്യവസായം മടങ്ങിയെത്തുന്ന പ്രവാസികൾക്കും വൻ സാധ്യതകൾ തുറക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.എം.ജി.എസ്.വൈറോഡുകളുടെ നിർമാണത്തിന് 10 ശതമാനം ജിയോടെക്‌സ്റ്റയിൽസ് ഉപയോഗിക്കുന്നത് കയറിന് വലിയ വിപണിയൊരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനംകയർ വകുപ്പു മന്ത്രി ഡോടി.എംതോമസ് ഐസക് പറഞ്ഞുപി.എം.ജി.എസ്.വൈറോഡ് നിർമാണത്തിന് 10 ശതമാനം കയർ ഉത്പന്നം ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്റോഡ് സംരക്ഷണത്തിനായി കയർ ഉത്പന്നം നൽകുന്നതിനൊപ്പം ഇവ സ്ഥാപിക്കുന്ന സാങ്കേതികവിജ്ഞാനവും നമ്മൾ നൽകണംകയർമേഖലയ്‌ക്കൊപ്പം സാങ്കേതികജ്ഞാനം നൽകുന്ന സ്റ്റാർട്ടപ്പുകൾക്കും ആഭ്യന്തരവിപണിയിൽ വലിയ അവസരം ഇതിലൂടെ ഒരുങ്ങുംതൊഴിലുറപ്പു പദ്ധതിയിലൂടെ കുളങ്ങൾതോടുകൾബണ്ടുകൾ എന്നിവ ബലപ്പെടുത്തുന്നതിന് ജിയോ ടെക്‌സ്‌റ്റൈൽസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് കയർ ജിയോ ടെക്‌സ്റ്റയിൽസിന് 120 കോടി രൂപയുടെ ഓർഡർ ലഭിച്ചുകയർ മേളയിലൂടെ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് 20 ശതമാനം സബ്‌സിഡി നൽകുന്നുചകിരിയുത്പാദനത്തിനായി 400 പുതിയ മില്ലുകൾ സ്ഥാപിക്കുംകയർമേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക വരുമാനം 2015-16ൽ 13,000 രൂപയായിരുന്നെങ്കിൽ ഇന്നത് 60,000-70,000 രൂപയായി ഉയർത്താനായിഭാവിയിൽ വരുമാനം ഒരു ലക്ഷമായി മാറുംവരുമാനം വർധിച്ചത് യുവാക്കളെടയക്കം ഈ മേഖലയിലേക്ക് ആകർഷിച്ചിട്ടുണ്ട്ഉത്പന്ന വൈവിധ്യവത്കരണവും യന്ത്രവത്കൃത ഫാക്ടറികളും കയർവ്യവസായത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞുപവലിയന്റെ ഉദ്ഘാടനം അഡ്വ.എംആരിഫ് എം.പിനിർവഹിച്ചുകയർ അപ്പക്‌സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തികയർ വികസന ഡയറക്ടർ വി.ആർവിനോദ് റിപ്പോർട്ട് അവതരിപ്പിച്ചുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജിരാജേശ്വരികയർകോർപറേഷൻ ചെയർമാൻ ടി.കെദേവകുമാർജനപ്രതിനിധികളായ കെ.ഡിമഹേന്ദ്രൻജിബിജുമോൻഅഡ്വആർറിയാസ്പി.പിസംഗീതഇന്ദിരതിലകൻകയർബോർഡ് സെക്രട്ടറി കുമാരരാജകയർ വകുപ്പ് മുൻ സ്‌പെഷൽ സെക്രട്ടറി എൻപത്മകുമാർകെ.എസ്.സി.എം.എം.സിചെയർമാൻ അഡ്വകെപ്രസാദ്ഫോംമാറ്റിങ്‌സ് ചെയർമാൻ അഡ്വകെ.ആർഭഗീരഥൻകയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെഗണേശൻകയർഫെഡ് പ്രസിഡന്റ് അഡ്വഎൻസായികുമാർകെ.എൽ.ഡി.സിചെയർമാൻ പി.വിസത്യനേശൻകെ.എസ്.സി.സി.സിഎം.ഡിജിശ്രീകുമാർഎൻ.സി.ആർ.എം.ഡയറക്ടർ ഡോകെ.ആർഅനിൽ എന്നിവർ പങ്കെടുത്തുഫെബ്രുവരി 21 വരെ നടക്കുന്ന കയർകേരളയിൽ 200 ൽ പരം വെർച്വൽ സ്റ്റാളുകളാണുള്ളത്.