കോട്ടയം: ശരീരം തളർന്ന് വീൽ ചെയറിലായ ബ്രഹ്മമംഗലം സ്വദേശി കെ.ടി സന്ധ്യചികിത്സാ സഹായത്തിനൊപ്പം തനിക്ക് ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ ലഭിക്കുമോ എന്നുകൂടി അറിയാനാണ് അമ്മയ്ക്കൊപ്പം അദാലത്തിനെത്തിയത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പനി ബാധിച്ചതിനെത്തുടർന്ന് കാലുകൾ തളരുകയായിരുന്നു. പിന്നീട് പത്താം ക്ലാസ് വരെ വീട്ടിൽ ഇരുന്നാണ് പഠിച്ചത്.

അംഗപരിമിതർക്കുള്ള ക്ഷേമ പെൻഷൻ കൊണ്ടാണ് 39കാരിയായ ബ്രഹ്മമംഗലം കുടകുത്തും പറമ്പിൽ സന്ധ്യ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയുടെ ചെലവുകൾ വഹിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചതിനൊപ്പം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖേന ജോലി നല്‍കുന്നതിനുള്ള സാധ്യത പരിഗണിക്കുമെന്നും അദാലത്തില്‍ അറിയിച്ചു.