കോഴിക്കോട്:  ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ സെന്ററുകളിലെ ജനതിരക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തുന്നു. കോവിൻ സൈറ്റിൽ മുൻ‌കൂട്ടി രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾചെയ്തവർക്ക് മാത്രമായിരിക്കുംനാളെ മുതൽ വാക്‌സിനേഷൻ നൽകുക.

വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്ന മുഴുവൻ പേർക്കും
വാക്‌സിൻ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റി വെച്ചിട്ടുണ്ട്.സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരു കേന്ദ്രത്തിലും ഉണ്ടായിരിക്കുന്നതല്ല. കോവിൻ സൈറ്റിൽ സ്വയം രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്ക് മുഖേന സേവനം ലഭ്യമാക്കും.