എറണാകുളം : എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രി ആകിയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവെച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി സതീഷ് അറിയിച്ചു. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾ മാത്രമേ പ്രവർത്തിക്കൂ .കോവിഡ് ഇതര അത്യാഹിത വിഭാഗം ഒ പി എന്നിവക്കായി എറണാകുളം ജനറൽ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം എന്നും പ്രിൻസിപ്പാൾ പറഞ്ഞു .

ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഗോ ബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തിയത് .