തൊടുപുഴ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സൂരക്ഷ ഉറപ്പുവരുത്തുന്നതിനായി ജൂണ്‍ 5, 6 ശനി ഞായര്‍ ദിവസങ്ങളിലായി എല്ലാവരും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് തയ്യാറാകണമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു. കോവിഡിനൊപ്പം മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുളള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണം സംഘടിപ്പിച്ചിട്ടുളളത്.
നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരില്‍ കൂടാത്ത ചെറുസംഘങ്ങളായി തിരിഞ്ഞാകും ശുചീകരണം നടത്തുന്നത്. 20 മുതല്‍ 25 വരെ വീടുകള്‍ ഉള്‍പ്പെടുന്ന ചെറുയൂണിറ്റുകളായി ഓരോ വാര്‍ഡിനേയും വിഭജിച്ച് ഓരോ പ്രദേശത്തും താമസിക്കുന്നവര്‍ അവരവരുടെ വീടും, പരിസരവും, പൊതു ഇടങ്ങളും മാലിന്യമുക്തമാക്കുന്നതിനും, പകര്‍ച്ചവ്യാധി സാധ്യത ഒഴിവാക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.
ബഹുജന സംഘടനകള്‍, യുവജന മഹിളാ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തൊഴിലാളി, സര്‍വ്വീസ് സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസ്സോസ്സിയേഷനുകള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സറ്റുഡന്റ് പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുളളതായും ചെയര്‍മാന്‍ അറിയിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കുന്നതിനും, സംസ്‌കരിക്കുന്നതിനും ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹായവും ഉറപ്പുവരുത്തും.
സ്വകാര്യ ഭൂമിയിലുളള അപകടകരമായ മരങ്ങളും, മരശിഖരങ്ങളും ഉടമകള്‍ തന്നെ മുറിച്ചു നീക്കണമെന്നും, അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും ഉത്തരവാദിത്വവും, നഷ്ടപരിഹാരം നൽകുന്നതിനുളള ബാധ്യതയും ഉടമകള്‍ക്കുണ്ടാകുമെന്നും ദുരന്തനിവാരണ നിയമം പ്രകാരമുളള നടപടികള്‍ നേരിടേണ്ടിവരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പൊതു സ്ഥലങ്ങളിലും, റോഡ് സൈഡിലും സ്ഥാപിച്ചിട്ടുളള കാലപ്പഴക്കം ചെന്ന പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിംഗുകളും ബലവത്താണ് എന്ന് ഉറപ്പുവരുത്തണമെന്നും ഇവ കാറ്റില്‍ മറിഞ്ഞുവീണ് നഷ്ടവും, ജീവഹാനിയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, സ്ഥാപിച്ചിട്ടുളള പരസ്യ സ്ഥാപനങ്ങളും, കമ്പനികളും ഉറപ്പുവരുത്തണമെന്നും ചെയര്‍മാന്‍ അറിയിച്ചു.