എറണാകുളം: സംസഥാന സർക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിൽ മൂവാറ്റുപുഴ ആറിന്റെ കരകൾ സംരക്ഷിക്കുന്നതിനായി 2.27 കോടി രൂപയുടെ ഭരണാനുമതി
നൽകി. പ്രളയത്തിൽ തകർന്നു പോയ സ്ഥലങ്ങൾ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പിറവം മുൻസിപ്പാലിറ്റി
ഡിവിഷൻ 23ൽ തോറ്റമറ്റത്തിൽ കടവിന് സമീപം മൂവാറ്റുപുഴ ആറിന്റെ വലത്ത് കര സംരക്ഷണത്തിന് 25 ലക്ഷം, രാമമംഗലം പഞ്ചായത്തിൽ വാർഡ് ഒൻപതിൽ മനയ്ക്കകാവിന് മുകളിൽ ഇറുമ്പിൽ ഭാഗത്ത് പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ കക്കാട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന് സമീപം ഇടത് കര സംരക്ഷണത്തിനായി 15 ലക്ഷം.

പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ ഒന്നിൽ കക്കാട് ഫിഷർമെൻ കോളനിക്ക് സമീപം പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 10 ലക്ഷം, ഡിവിഷൻ ഒന്നിൽ സർവ്വേ നമ്പർ 601/54 ഭാഗം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷവും അനുവദിച്ചു. രാമമംഗലം പഞ്ചായത്തിൽ മുണ്ടിയാട്ടു കടവിൽ പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 20 ലക്ഷം, കോരൻകടവിൽ മുകൾഭാഗത്ത് 22.50 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 19-ൽ ആറ്റുത്തീരം പാർക്കിന് എതിർവശം തോട്ട ഭാഗത്ത് തീര സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 25 ലക്ഷവും അനുവദിച്ചു.

മണീട് പഞ്ചായത്തിൽ വാർഡ് മൂന്നിൽ തൊണ്ടികടവിൽ വലത് കര സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കു മായി 20 ലക്ഷം, മണീട് പഞ്ചായത്തിൽ വാർഡ് അഞ്ചിൽ മടക്കിൽ ഭദ്രകാളി ക്ഷേത്രത്തിന്റെ സമീപം വലത് കര സംരക്ഷണത്തിന് 15 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 20-ൽ കളമ്പൂർ പാലത്തിന്റെ മുകൾ ഭാഗം മൂവാറ്റുപുഴയുടെ വലത് കര സംരക്ഷിക്കുന്നതിന് 25 ലക്ഷം എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചത്.