– ആരോഗ്യപ്രവർത്തകർ 12,395 വീടുകൾ സന്ദർശിച്ചു

ആലപ്പുഴ: വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളെത്തുടർന്ന് ആലപ്പുഴ നഗരത്തിലെ 12,395 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് ബോധവത്കരണ പ്രവർത്തനം നടത്തിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 1821 ഒ.ആർ.എസ്. പായ്ക്കറ്റുകൾ വിതരണം ചെയ്തു. ആർ.ഒ. പ്ലാന്റുകളിൽനിന്നുള്ള കുടിവെള്ളത്തിന്റെ 39 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഏഴെണ്ണം കോളിഫോം ബാക്ടീരിയ സാന്നിധ്യമുള്ളതിനാൽ കുടിക്കാൻ യോഗ്യമല്ലെന്ന് തെളിഞ്ഞു. 19 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജലഅതോറിറ്റി പൈപ്പുകളിൽനിന്നും വീടുകളിൽനിന്നും ശേഖരിച്ച 21 സാമ്പിളുകളിൽ ഏഴെണ്ണം കുടിയ്ക്കാൻ യോഗ്യമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഭക്ഷണപദാർത്ഥങ്ങളുടെ ഏഴു സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടില്ല. ജല അതോറിട്ടിയുടെ 30 സാമ്പിളുകൾ പരിശോധിച്ചു. പകുതിയിലേറെ സാമ്പിളുകളിൽ നിർദിഷ്ട അളവിൽ ക്ലോറിനില്ലെന്ന് കണ്ടെത്തി. മലത്തിൽനിന്നുള്ള 16 സാമ്പിളുകൾ കൾച്ചർ പരിശോധന നടത്തിയെങ്കിലും രോഗകാരികളെ കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത പരിശോധനയ്ക്കായി 24 ഉം ടൈഫോയ്ഡ് പരിശോധനയ്ക്ക് ആറും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധനഫലങ്ങൾ നെഗറ്റീവാണ്. ജൂൺ 26 മുതൽ ജൂലൈ 16 വരെ ആലപ്പുഴ നഗരപ്രദേശത്തുനിന്ന് 820 പേർ വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളുമായി ചികിത്സതേടി