താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കുകയും 142 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മന , തഴവ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകളില്‍ പിഴയീടാക്കി. 56 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ചുമത്തുകയും 31 എണ്ണത്തിന് താക്കീതു നല്‍കുകയും ചെയ്തു.
കൊല്ലത്ത് പരവൂര്‍, പെരിനാട്, ഇളമ്പള്ളൂര്‍, പനയം, കല്ലുവാതുക്കല്‍ പേരയം, കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തി. അഞ്ച് കേസുകള്‍ക്ക് പിഴ ചുമത്തുകയും 155 കേസുകളില്‍ താക്കീത് നല്‍കുകയും ചെയ്തു.
പത്തനാപുരത്ത് തലവൂര്‍, പട്ടാഴി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ, ഇടമണ്‍, തെന്മല ഭാഗങ്ങളില്‍ 12 കേസുകളില്‍ താക്കീതു നല്‍കി.