എറണാകുളം : നടപ്പാലത്തിൽ വഴിമുട്ടിയ യാത്രയ്ക്ക് അറുതിയാകുന്നു. ചെറിയ കടമക്കുടി – പിഴല പാലം പുനർനിർമ്മിക്കാൻ പത്തരക്കോടിയുടെ ഭരണാനുമതിയായി. പത്തരക്കോടി രൂപ ചെലവിലാണ് പാലം പുനർനിർമ്മിക്കുക. ഈ വർഷത്തെ ബഡ്‌ജറ്റിൽ വകയിരുത്തിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് കടമക്കുടിയുടെ ഗതാഗത സൗകര്യ വികസനത്തിന് നാഴികക്കല്ലാകുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ പറഞ്ഞു.
നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകുന്നത്. നിലവിൽ പ്രദേശവാസികൾക്ക് ഒരു നടപ്പാലം മാത്രമാണ് ആശ്രയം. രണ്ടുമീറ്റർ മാത്രമാത്രമായിരുന്നു നടപ്പാതയ്ക്ക് വീതി. പഴക്കമേറിയ നടപ്പാലം തകർച്ചയുടെ വക്കിലായതിനെത്തുടർന്ന് ഇതിനു സമാന്തരമായി 2019ൽ കൊച്ചി നേവി ഒരു ബെയ്‌ലി ബ്രിഡ്‌ജ് നിർമ്മിച്ചിരുന്നു. നെൽ, നാളികേര, ചെമ്മീൻ കർഷകർ അധിവസിക്കുന്ന ഈ മേഖലയിലാണ് കടമക്കുടി പഞ്ചായത്ത് ആസ്ഥാനം നിലകൊള്ളുന്നതും. വലിയ യാത്രാദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത് .
60 മീറ്റർ നീളത്തിൽ 6. 45മീറ്റർ വീതിയിലാണ് പുതിയ പാലം നിർമ്മിക്കുക. പുതിയ പാലം വരുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിന്
പരിഹാരമാകും.
ഫോട്ടോ ക്യാപ്ഷൻ : നിലവിലുള്ള നടപ്പാലം