പൊതുജനാരോഗ്യ സംവിധാനം ആധുനികവത്ക്കരിക്കാനും ഏതു വെല്ലുവിളിയെയും നേരിടാനും ഈ കോവിഡ് കാലത്ത് ആരോഗ്യമേഖല സജ്ജമായെന്ന് മന്ത്രി പി. രാജീവ്.

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം 100 ശതമാനം പൂര്‍ത്തിയാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനവും ആര്‍ദ്ര കേരളം പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഡോസ് വാക്‌സിന്‍ 100 % നേട്ടം കൈവരിച്ച് കേരളത്തിന്റെ മുന്‍പില്‍ നടക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. മൂന്നു മാസത്തിനകം രണ്ടാം ഡോസും 100 % കൈവരിക്കും. ഇന്ത്യയിലെ ആദ്യത്തെ കോ വിഡ് രോഗി എറണാകുളം ജില്ലയിലാണ് വന്നിറങ്ങിയത്. അന്നു മുതല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. ആരോഗ്യ സംവിധാനങ്ങളെല്ലാം കോ വിഡ് പ്രതിരോധത്തിന് സജ്ജമായി. വാക്‌സിനേഷനിലും ഇതേ മികവ് നിലനിര്‍ത്തുകയാണ് ജില്ല. എല്ലാ സാധ്യതകളും പരീക്ഷിക്കാന്‍ തയാറായി. സാങ്കേതിക വിദ്യയും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനവും സമര്‍പ്പിത മനോഭാവത്തോടെ നിര്‍വഹിക്കാന്‍ ജില്ലയിലെ ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ കോളേജിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും വെന്റിലേറ്ററ്റുകളുടെയും ഓക്‌സിജന്‍ കിടക്കകളുടെയും എണ്ണം വര്‍ധിപ്പിച്ചു. ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങി. ഈ സംവിധാനങ്ങളെല്ലാം ഇനിയും ഉപയോഗിക്കാം. ഇക്കാലയളവില്‍ നിയമിച്ച അധിക മനുഷ്യവിഭവ ശേഷി നിലനിര്‍ത്താനാകുമോ എന്ന് പരിശോധിക്കും.

ജില്ലയിലെ വാക്‌സിനേഷന്‍ ടീമിന്റെ പ്രവര്‍ത്തനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

വാക്‌സിനേഷന്‍ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ആദ്യ ഡോസ് വാക്‌സിനേഷനില്‍ ജില്ലയില്‍ ആദ്യം നൂറു ശതമാനം കൈവരിച്ച തദ്ദേശ സ്ഥാപനം മാറാടി ഗ്രാമപഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. ആദ്യ നഗരസഭയായ പിറവവും ആദ്യ ഹെല്‍ത്ത് ബ്ലോക്കായ അങ്കമാലിയും പുരസ്‌കാരം ഏറ്റുവാങ്ങി. 100 % ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ കൈവിച്ച നഗരപ്രദേശത്തെ ആശുപത്രി പിറവം താലൂക്ക് ആശുപത്രിയും ആദ്യ കോര്‍പ്പറേഷനായ കൊച്ചിയും പുരസ്‌കാരം ഏറ്റുവാങ്ങി. 100 % നേട്ടം കൈവരിച്ച ബ്ലോക്ക് പഞ്ചായത്തായ മുവാറ്റുപുഴയും പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം നടത്തിയ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി നടത്തിയ വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരം നല്‍കി. വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. കെ. പ്രശാന്ത്,
കോവിന്‍ പോര്‍ട്ടല്‍ നോഡല്‍ ഓഫീസര്‍ എം.ജി. വൈശാഖ്, ടെക്‌നിക്കല്‍ ടീം അംഗങ്ങളായ

കെ.ആര്‍. റീമ, ജയശങ്കര്‍, അബ്ദുള്‍ സലാം, മേരി സോണിയ, വൈ.എസ്. അഫ്‌സല്‍, അഭിജിത്ത് എം. അജിത്ത്, ജെയിംസ് ജിം, ടോം എബ്രഹാം, സോണറ്റ് ജോസഫ്, ബിനോയ് ബ്ലാസിഡ്, അഭിജിത്ത് വേണുഗോപാല്‍, സ്വപ്ന സോമന്‍, എസ്. സമീറ, ഒ.എസ്. ശാരിക, റൂബി മീരാസ്,
എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, മാസ് മീഡിയ ഓഫീസര്‍ സി.എം ശ്രീജ എന്നിവരും
കോവിഡ് വാക്‌സിനേഷന്‍ വിതരണ സംഘവും മൊബൈല്‍ ടീം അംഗങ്ങളും പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ വാക്‌സിന്‍ സ്‌റ്റോര്‍ മാനേജര്‍ കെ.പി. രാജേന്ദ്രന്‍, സിഎച്ച്‌സി വരാപ്പുഴയിലെ ഡോ. അപ്പു സിറിയക്, മുനമ്പം എഫ്എച്ച്‌സിയുലെ ഉഷാകുമാരി, നോര്‍ത്ത് പറവൂര്‍ ജെപിഎച്ച്എന്‍ എം.എ. അമ്പിളി, എടത്തല എഫ്എച്ച്‌സിയിലെ നവോമി എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം മുളന്തുരുത്തി പഞ്ചായത്തിനാണ്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ
ശ്രീമൂലനഗരം പഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ കാലടി, മൂന്നാം സ്ഥാനം നേടിയ മാറാടി എന്നീ തദ്ദേശ സ്ഥാപനങ്ങളും പുരസ്‌കാരം ഏറ്റുവാങ്ങി.

കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പി.ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി, മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, ഡി എം ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡീഷണല്‍ ഡി.എം.ഒ മാരായ ഡോ.എസ്.ശ്രീദേവി, ഡോ.ആര്‍.വിവേക് കുമാര്‍, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.