കൊല്ലത്തെ അഴീക്കൽ ബീച്ചിലും സമീപപ്രദേശങ്ങളിലും കടലാക്രമണം പ്രതിരോധിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികൾ ജില്ലാ കളക്ടർ അഫ്സാന പർവീൻ നേരിട്ടെത്തി വിലയിരുത്തി. ഇതുസംബന്ധിച്ച് നേരത്തെ വിളിച്ചുചേർത്ത യോഗത്തിൽ നിർദ്ദേശിച്ച നടപടികൾ പാലിച്ചിട്ടുണ്ടോ എന്ന് കളക്ടർ പരിശോധിച്ചു.

കടൽഭിത്തി നിർമ്മാണം, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, ശുചീകരണം എന്നിവയുടെ സ്ഥിതി കളക്ടർ വിലയിരുത്തി .എ ഡി എം എൻ. സാജിദാ ബീഗം മറ്റു ഉദ്യോഗസ്ഥർ എന്നിവരും സന്ദർശനം നടത്തി.ആലപ്പാട് വെള്ളാന തൂവൽ കരിമണൽ ഖനന മേഖലയും കലക്ടർ സന്ദർശിച്ചു. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി. ഖനന മേഖലയിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് അടിയന്തരയോഗം വിളിക്കുമെന്ന് കലക്ടർ അറിയിച്ചു.