തൊടുപുഴ നഗരസഭ പരിധിയിലെ വെങ്ങല്ലൂര്‍ പാലത്തിന് താഴെയുള്ള കുളിക്കടവില്‍ അറവ്മാലിന്യം തള്ളിയ അന്‍വര്‍ കപ്രാട്ടില്‍ എന്നയാളെയും വഹിച്ചുകൊണ്ടുവന്ന ആപ്പെ വാഹനവും ഹെല്‍ത്ത് ഇന്‍സപ്‌കെടര്‍മാരായ സന്തോഷ്.ജി., പ്രജീഷ്‌കുമാര്‍ എന്നിവരടങ്ങിയ നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് കൈയ്യോടെ പിടികൂടി. പുഴയിലെ ജലനിരപ്പ്തന്നെ താഴ്ന്ന് നില്‍ക്കുന്ന അവസരത്തില്‍ ഇത്തരം നിയമലംഘനത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും മാലിന്യം അവരവര്‍തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും ഹരിതകര്‍മ്മസേന പോലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.