മെയിന്റനന്‍സ് െ്രെടബ്യൂണല്‍ അദാലത്ത് ഇന്ന് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിന്റനന്‍സ് െ്രെടബ്യൂണല്‍ ജില്ലാ പ്രിസൈഡിങ് ഓഫീസറും സബ് കളക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് രക്ഷകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് ഒന്നാമതാണ് തിരുവനന്തപുരം ജില്ല. മാസംതോറും നൂറിലേറെ പരാതികളാണ് തനിക്കു മുന്നിലെത്തുന്നതെന്നും അവര്‍ അറിയിച്ചു. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ളവരുമാണ് പലപ്പോഴും പ്രതിസ്ഥാനത്ത്. തങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ടെന്ന് പോലും അറിയാത്തവരാണ് പലപ്പോഴും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. കടുത്ത ദുരവസ്ഥയിലും മക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയുള്ള നടപടികള്‍ക്ക് ഇവര്‍ തയ്യാറാകാത്തതും സങ്കടകരമായ വസ്തുതകളാണ്. സാമ്പത്തിക ലാഭത്തിനായി മാതാപിതാക്കളെ സഹോദരങ്ങള്‍ക്കെതിരെ ഉപയോഗിച്ച് ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടതാണെന്നും സബ് കളക്ടര്‍ അഭിപ്രായപ്പെട്ടു.