ചാവക്കാട് താലൂക്ക് തലത്തിൽ നടന്ന പരാതി പരിഹാര അദാലത്ത്  ‘ജനസമക്ഷം 2022’ൽ 100 അപേക്ഷകൾ പരിഗണിച്ചു. 6 അപേക്ഷകൾ കലക്ടർ നേരിട്ട് തീർപ്പാക്കി.

റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം,  സിവിൽസപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു വികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ്  പരിഗണിച്ചത്.

റവന്യൂ- 42 ,തദ്ദേശ സ്വയംഭരണം- 25, പിഡബ്ല്യൂഡി – 5 , സാമൂഹ്യനീതി – 5 ,ലീഡ് ബാങ്ക് – 4 , -,ലൈഫ് മിഷൻ 3- ഇറിഗേഷൻ – 4, വിദ്യാഭ്യാസം- 4, ശിശു വികസനം -2, എസ് സി ഡിപ്പാർട് മെന്റ് 2, മറ്റ് വകുപ്പുകൾ – 4 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം. പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിന് മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.

ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാൻ , ഗുരുവായൂർ നഗരസഭാ വൈ.ചെയ്ർപേഴ്സൺ അനിഷ്മ ഷനോജ്,ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) കെ എസ് പരീദ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.