ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയിൽ വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ .അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്നാം ചിത്രം മെമ്മറിലാൻഡും ഉൾപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും രണ്ട്  മലയാള ചിത്രങ്ങളും ഓറ്റർ ഓട്സ് വിഭാഗത്തിലെ ബോത്ത്  സൈഡ്സ് ഓഫ് ദി ബ്ലേഡ് /ഫയർ ,കലെയ്ഡോസ്കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ  താറിനൊപ്പം ആഗ്നസ് റെനസ്കി സംവിധാനം ചെയ്ത ദ ട്യൂറിൻ ഹോഴ്സ് ,വെർക്ക്‌മീസ്റ്റർ ഹാർമണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത് .

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന   മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാൻസെൻ ലു ചിത്രം വൺ ഫൈൻ മോർണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്‌താൻ,  മാരീ ക്രോയ്ട്സാ ,കോസ്റ്റാറിക്കൻ സംവിധായിക വാലൻറ്റീന  മൗരേൽ, അല്ലി ഹാപസലോ, കാർല സിമോൺ , ജൂലിയ മുറാദ് ,19(1)(a) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതർ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും .