മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിൽ പ്രണയം കണ്ടെത്താൻ പരിശ്രമിക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം . വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ  ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത് . കിം കി ഡുക്കിന്റെ മരണശേഷം സുഹൃത്തുക്കൾ ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. വൈകുന്നേരം 6 ന്  ഏരീസ് പ്ലക്‌സ്‌ -1 ലാണ് പ്രദർശനം.