സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനമാണ് സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസി. സര്‍ക്കാര്‍ ആശുപത്രില്‍ ഒരുവിധപ്പെട്ട എല്ലാ മരുന്നുകളും ലഭ്യമാണെങ്കിലും ചിലഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള മരുന്നകള്‍ ആവശ്യമായി വരും. അങ്ങനെ വരുന്ന രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസിയെ ആശ്രയിക്കാം. 20 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് മരുന്നുകള്‍ ലഭ്യമാകും.

ഇന്‍ഹെയ്‌ലറുകള്‍, ഇന്‍സുലിന്‍, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്. ശബരിമല കയറി വരുന്ന ഭക്തരില്‍ ചിലര്‍ക്ക് കാല്‍മുട്ട് വേദന, കാല്‍കുഴ വേദനകള്‍ അനുഭവപ്പെടാറുണ്ട്. അവര്‍ക്ക് വേണ്ട വിവധതരം ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സാസാമഗ്രികള്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കും.

ശബരിമല സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് തന്നെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി സജ്ജമാക്കയിട്ടുള്ളത്. പ്രതിദിനം നിരവധിയാളുകളാണ് ഫാര്‍മസിയുടെ സേവനം തേടുന്നത് എന്നും ആവശ്യമരുന്നുകളെല്ലാം തന്നെ ഇവിടെ ലഭ്യമാണെന്നും പമ്പ- സന്നിധാനം ഫാര്‍മസി ഇന്‍ചാര്‍ജ്ജ് ബി.വിനീത് പറഞ്ഞു. രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കാരുണ്യ ഫാര്‍മസി.