ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനായി ജില്ലയിലെ സ്കൂളുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുമായി കലവറ വണ്ടികൾ ഊട്ടുപുരയിലെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിക്കുന്ന ഊട്ടുപുരയിലേക്കെത്തിയ കലവറ വണ്ടികളിലുള്ള സാധനങ്ങൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏറ്റു വാങ്ങി. മത്തങ്ങ, ചേന, നാളികേരം, കടല, പയർ തുടങ്ങിയ ഭക്ഷ്യ ഇനങ്ങളാണ് കലവറയിലേക്കെത്തിയത്.

ഡിസംബർ 21, 22 തിയ്യതികളിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ഭക്ഷ്യ ഇനങ്ങൾ ശേഖരിച്ചത്. തുടർന്ന് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ വണ്ടികളെത്തി സ്കൂളുകളിൽ നിന്ന് സാധനങ്ങൾ സമാഹരിക്കുകയായിരുന്നു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആർഡിഡി ഡോ.അനിൽകുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ, എഇഒ എം ജയകൃഷ്ണൻ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ ജെയിംസ്, പ്രധാന അധ്യാപകൻ മുരളി ഡെന്നീസ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുരളി ഡെന്നിസ, കോളജ് മാനേജർ പാവമണി മേരി ഗ്ലാഡിസ് , കമ്മറ്റിയുടെ വൈസ് ചെയർമാൻ ഇ പ്രേംകുമാർ, ഭക്ഷണ കമ്മിറ്റി അംഗങ്ങളായ വി.പി മനോജ്, ആർ.എം രാജൻ, സന്തോഷ് കുമാർ, നൂറുദ്ദീൻ മുഹമ്മദ്, സജീഷ് നാരായണൻ, പി.പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.