കേരള വനിതാ കമ്മീഷൻ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 15 പരാതികളില്‍ തീര്‍പ്പായി. 6 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 47 പരാതികള്‍ പരി​ഗണിച്ചതില്‍ 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പരാതികളിൽ കൂടുതലും. ഗാർഹിക പീഡന പരാതികളിൽ കൗൺസിലർമാർ ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ അഡ്വക്കറ്റുമാരായ റീന, ജെമിനി, കൗൺസിലർമാരായ അവിന സി, സുധിന കെ, സുനിഷ, എഎസ്ഐ മാരായ മാജി റോസാറിയോ,റീത്ത എന്നിവർ പങ്കെടുത്തു.