കാക്കനാട്: പ്രളയബാധിത പ്രദേശങ്ങളിലെ പട്ടികജാതിക്കാർക്കുള്ള ധനസഹായ വിതരണത്തിന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക കർമ്മ സേനയെ രൂപീകരിച്ചു. ഇതനുസരിച്ച് പ്രളയ ബാധിതരായ പട്ടിക ജാതിക്കാരുടെ വീട്ടിൽ പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാർ, എസ് സി പ്രമോട്ടർമാർ, സംഘടന പ്രവർത്തകർ എന്നിവർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഇതുപ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റും പരിഗണിക്കും. അത് ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ ജാതിയോ, പട്ടികജാതി വികസന വകുപ്പിന്റെ ഏതെങ്കിലും ധനസഹായം ലഭിച്ചതിന്റെ രേഖയോ ഹാജറാക്കാവുന്നതാണ്. മേൽപ്പറഞ്ഞ ഒരു രേഖയും ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട് സമുദായ സംഘടനയുടെ സാക്ഷ്യപത്രത്തോടൊപ്പം വാർഡ് മെമ്പറുടെ യോ കൗൺസിലറുടെ യോ ലെറ്റർപാഡിലുള്ള ശുപാർശയുടെ അടിസ്ഥാനത്തിലും ആനുകൂല്യം ലഭിക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ അറിയിച്ചു.
ഒരു കുടുംബത്തിന് 5000 രൂപ നിരക്കിൽ 15 ലക്ഷം രൂപയാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്. നിലവിൽ 300 കുടുംബങ്ങൾക്ക് വിതരണം നൽകിയിട്ടുണ്ട്
