ആലപ്പുഴ: എട്ടു ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയുടെ ആധാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദമ്പതികൾ. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിരതാമസക്കാരായ ഡി. കെ. സിദ്ധാർഥനും ഭാര്യ ലളിതാംബികയുമാണ് ആലപ്പുഴയിലുള്ള സ്ഥലത്തിന്റെ ആധാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ജി. സുധാകരനെ ഏൽപ്പിച്ചത്. ദേശീയപാതയിൽ പട്ടണക്കാട് പഞ്ചായത്തോഫീസിനും എൽ.പി.സ്‌കൂളിലും ഇടയിലുള്ള ഒരു സെന്റ് ഭൂമിയാണിത്. ദമ്പതികൾ എരമല്ലൂർ എം.കെ.കൺവൻഷൻ സെന്ററിൽ നടന്ന ധനസമാഹാരണ വേദിയിലെത്തിയാണ് സംഭാവന നൽകിയത്. ഡി. കെ.സിദ്ധാർഥൻ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറായും ലളിതാംബിക യൂണിയൻ ബാങ്ക് മാനേജറായും ജോലിയിൽ നിന്ന് വിരമിച്ചവരാണ്. മകൻ ഡോ. ബിനോയ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓർത്തോപീഡിയാക്ക് സർജനാണ്.മ രുമകൾ കവിത രവി എറണാകുളത്ത് പതോളജി ഡോക്ടറാണ്. ഇരുവരുടെയും പൂർണ്ണസമ്മതത്തോടെയാണ് വസ്തു കൈമാറിയത്.
