മുള്ളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങും: മന്ത്രി പി പ്രസാദ്

മുളളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ പാടിച്ചിറയിൽ നടത്തിയ സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. വയനാട്ടിലെത്തിയ സംസ്ഥാന കർഷക അവാർഡ് നേട്ടം വയനാടിൻ്റെ കാർഷിക മേഖലക്ക് ലഭിച്ച ആദരവാണ്. നിലവിൽ മുള്ളൻകൊല്ലി അടക്കമുള്ള ജില്ലയിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ കൃഷി അഡി.ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയിലെ അധ്യാപകർക്കും ജില്ലയിലെ കർഷകർക്കും പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രതിമാസ ആശയ വിനിമയ പരിപാടി സംഘടിപ്പിക്കണം.

കാർബൺ ന്യൂട്രൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കർഷകർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സoഷാദ് മരക്കാർ മുഖ്യാതിഥിതിയായി. സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയ് ആൻ്റണി കവളക്കാട്ട്, ക്ഷോണി മിത്ര അവാർഡിന് അർഹനായ തോമസ് പുളിക്കക്കുന്നേൽ എന്നിവർക്കൊപ്പം പഞ്ചായത്തുതല അവാർഡിനർഹരായ റെന്നി ജോർജ്, രാജു കൃഷ്ണൻ, ഷീജ കരോട്ട് പെരുമ്പള്ളിയിൽ, തോമസ് തണ്ടേൽ, ശ്രീകല രഘുനാഥ്, മാധവൻ വാകവയൽ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ആവിഷ്ക്കരിച്ച വിവിധ പദ്ധതികളുടെ വിവരങ്ങൾ ചടങ്ങിൽ പഞ്ചായത്ത് അധികൃതർ മന്ത്രിക്ക് നൽകി. മുള്ളൻകൊല്ലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ, പുൽപ്പള്ളി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ, ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാന്തിരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ബെന്നി, അഡ്വ പി.ഡി സജി, ​ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിം​ഗ് കമ്മിറ്റി ഭാരവാഹികളായ ഷിനു കച്ചിറയിൽ, ജിസ്റ മുനീർ, ഷൈജു പഞ്ഞിത്തോപ്പിൽ, ​ ജില്ലാ കൃഷി ഓഫീസർ പി.അജിത്ത് കുമാർ, മുള്ളൻകൊല്ലി കൃഷി ഓഫീസർ ടി.എസ് സുമിന തുടങ്ങിയവർ സംസാരിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസം​ഗം നടത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.