സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 17 പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പുതിയ പരാതികള്‍ സ്വീകരിച്ചു. ഒരു പരാതി തിരുവനന്തപുരം ജില്ലയിലെ സിറ്റിങ്ങിലേക്ക് മാറ്റി. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനും ആറ് പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല മേധാവികളെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ചുമതലപ്പെടുത്തി.