ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ജില്ലയിൽ എല്ലാവിധ ഖനനവും മണ്ണെടുപ്പും നിരോധിച്ചു. മഴ ശക്തമായതും കഴിഞ്ഞ ദിവസം അമ്പലവയലിൽ മണ്ണിടിഞ്ഞ് വീണു തൊഴിലാളി മരിക്കാനിടയായ സാഹചര്യത്തെ തുടർന്നുമാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്.