സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയുംമികവിന്റെകേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന വിധത്തില്‍അതിവിപുലമായ ഉത്തരവാദിത്തമാണ്‌സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെഏറ്റെടുത്തിരിക്കുന്നതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായരക്ഷാകര്‍ത്യ പരിശീലനത്തിന്റെസംസ്ഥാനതലഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുമുഖ്യമന്ത്രി.
നമ്മുടെ നാട്ടിലെ പഴയതലമുറയിലെ ഉന്നത ശീര്‍ഷരായ മിക്കവരും പൊതുവിദ്യാലയങ്ങളിലൂടെയാണ്ഉയര്‍ന്ന് വന്നത്. 50 മുതല്‍ 200 വര്‍ഷംവരെ പാരമ്പര്യമുള്ള പല വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസരംഗത്തുള്ളവയാണ്. അവയിലൂടെയാണ് നമ്മുടെ നാടിന് പുരോഗതിയുണ്ടായത്. പൊതുവിദ്യാലയങ്ങളെശക്തിപ്പെടുത്തി പുതിയകാലഘട്ടത്തിന് അനുസ്യതമായിഉയര്‍ത്തുകയെന്ന ലക്ഷ്യം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായിഏറ്റെടുക്കണം.
ഇപ്പോള്‍ആരംഭിച്ച പൊതുവിദ്യാഭ്യാസയജ്ഞത്തിനുമുമ്പുംനമ്മുടെ നാട്ടില്‍ പിന്നിലായിപ്പോയവിദ്യാലയങ്ങളെകൂട്ടായ പരിശ്രമത്തിലുടെ നാടിന് അഭിമാനമാകുന്ന തരത്തില്‍തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതിന് ആ സ്‌കൂളുകളിലെ അധ്യാപകരുടെയുംതദ്ദേശസ്ഥാപനങ്ങളുടെയും പിടിഎയുടെയുംസഹകരണത്തിലൂടെ സാധ്യമാക്കിയ കാര്യങ്ങള്‍ കണക്കിലെടുക്കണം. രക്ഷിതാക്കള്‍ കുട്ടികളോടൊപ്പംസമയം ചെലവിടാന്‍ സമയം കണ്ടെത്തണം. കുട്ടികളില്‍ നമ്മള്‍ അടിച്ചേല്‍പ്പിച്ച ചില സമ്പ്രദായങ്ങള്‍കൊണ്ട്മറ്റുകാര്യങ്ങള്‍ക്ക്അവര്‍ക്കുസമയംകുറവാണ്‌ലഭിക്കുന്നത്.കുട്ടികളിലെകുട്ടിത്തം നമ്മള്‍ കളയാന്‍ പാടില്ല. കുട്ടികളെകളിച്ചു വളരാന്‍ അനുവദിക്കണം.
പുതിയകാലത്ത്‌ഫോണ്‍ ഉണ്ടാക്കുന്ന കെടുതികള്‍ ചെറുതല്ല. കുട്ടികള്‍ ഇന്റര്‍നെറ്റ്‌സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പൊതുവായ ഇടങ്ങളിലൂടെയാകാന്‍രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.വിദ്യാലയ പരിസരങ്ങളില്‍ലഹരിവസ്തുകള്‍ ലഭ്യമാകുന്നത് തടയുന്നതില്‍സമൂഹത്തിന്റെ ജാഗ്രതയുണ്ടാകണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെസഹായവുംഉണ്ടാകുമെന്ന്മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍വൈദ്യുതി മന്ത്രി എംഎംമണി അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. ശിശുകേന്ദ്രീക്യതവിദ്യാഭ്യാസം പ്രാവ്യത്തികമാക്കുന്നതിനും സ്‌കൂളുകളിലെഅടിസ്ഥാന സൗകര്യങ്ങളുംസാങ്കേതികസൗകര്യങ്ങളുംമെച്ചപ്പെടുത്തിസംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെമികവിന്റെകാര്യത്തില്‍അന്താരാഷ്ട്ര തലത്തിലെത്തിക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍വിദ്യാഭ്യാസകേന്ദ്രമാക്കികേരളത്തെ മാറ്റുമെന്നും പറഞ്ഞു.ജോയ്‌സ്‌ജോര്‍ജ്എം പി, എംഎല്‍എമാരായറോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌കൊച്ചുത്രേസ്യ പൗലോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദരംശശികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എസ്ജ്ഞാനസുന്ദരം, ഡോ. പികെജയശ്രീതുടങ്ങിയവര്‍സംസാരിച്ചു.