മകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച്ജില്ലയില്‍മകരജ്യോതിദര്‍ശനത്തിന് ജില്ലാഭരണകൂടംഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ശബരിമലസ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍എത്തുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക്കണക്കിലെടുത്ത്മതിയായസുരക്ഷയും മുന്‍കരുതലും എടുക്കുന്നതിനും ജസ്റ്റിസ്എം.ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുംശുപാര്‍ശകളും പാലിച്ച് നടപടികള്‍സ്വീകരിക്കാനുംഎല്ലാവകുപ്പുകളുംഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന്‌വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്ഹാളില്‍ചേര്‍ന്ന അവലോകന യോഗത്തില്‍ശബരിമലസ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.
അയ്യപ്പന്‍മാരുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കിയാണ്‌സൗകര്യങ്ങള്‍ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്ജില്ലാകലക്ടര്‍ജി.ആര്‍ഗോകുല്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെസുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1436 പോലീസ്ഉദ്യോഗസ്ഥര്‍അഞ്ച്‌സെക്ടറുകളിലായിസേവനരംഗത്ത്ഉണ്ടാകുമെന്ന്ജില്ലാ പോലീസ് മേധാവിസേവനത്തിനുണ്ടാകുംപോലീസ് 50 അസ്‌കാലൈറ്റുകള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട്‌വരെ പോലീസ്‌സേവനമുണ്ടാകും.
അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് എലിഫന്റ്‌സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. സത്രം, പുല്ലുമേട്‌വഴിസന്നിധാനത്തേക്ക് രാവിലെഎട്ടുമുതല്‍ ഉച്ചക്ക് രണ്ടുമണിവരെ മാത്രമേ അയ്യപ്പന്‍മാരെ കടത്തിവിടുകയുള്ളൂ. ഭക്തരുടെസൗകര്യത്തിനായിഎക്കോഷോപ്പ് പ്രവര്‍ത്തിക്കും.
പൊതുമരാമത്ത്‌വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. ആരോഗ്യവകുപ്പ്എ.എല്‍.എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെവിപുലമായആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തും.പുല്ലുമേട്ടില്‍സെന്റ്‌ജോണ്‍സ്ആശുപത്രിയുടെസഹകരണത്തോടെഎ.എല്‍.എസ് ആംബുലന്‍സിന്റെ സേവനം ഉണ്ടാകും.പീരുമേട്താലൂക്ക്ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ആരോഗ്യകേന്ദ്രമുള്‍പ്പെടെമതിയായസൗകര്യങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്ഡി.എം.ഒഡോ.പികെസുഷമ പറഞ്ഞു. ഹോമിയോആയുര്‍വ്വേദവകുപ്പുകളുംസേവനരംഗത്തുണ്ടാകും.
ജലഅതോറിറ്റിയുംതദ്ദേശഭരണസ്ഥാപനങ്ങളുംകുടിവെള്ളംഉറപ്പാക്കുന്നതിന് നടപടിസ്വീകരിച്ചിട്ടു്.കോഴിക്കാനം മുതല്‍ പുല്ലുമേട്‌വരെഓരോകിലോമീറ്റര്‍ഇടവിട്ട്ജലഅതോറിറ്റി 500 ലിറ്റര്‍ടാങ്കുകളില്‍കുടിവെള്ളംസൗകര്യംഉറപ്പാക്കും. അവശ്യ ഘട്ടങ്ങളില്‍വെള്ളം നിറക്കുന്നതിന് ടാങ്കര്‍സൗകര്യവുംഏര്‍പ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി 60 ബസുകള്‍സര്‍വ്വീസിനിറക്കും.കോഴിക്കാനത്ത് മൊബൈല്‍വാന്‍ ഉള്‍പ്പെടെ പൂര്‍ണ്ണസജ്ജമായസൗകര്യങ്ങള്‍ഏര്‍പ്പെടുത്തും.
മോട്ടോര്‍വാഹന വകുപ്പ്‌സുരക്ഷിതയാത്രക്കായി നടപ്പാക്കിയസേഫ്‌സോണ്‍ പദ്ധതിയുടെ ഭാഗമായികുട്ടിക്കാനം കേന്ദ്രമാക്കിഏഴ്‌കേന്ദ്രങ്ങളില്‍സേവനം നല്‍കും. മുക്കയം, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, കക്കിക്കവല, പരുന്തുംപാറ, കുമളി, പീരുമേട്എന്നിവിടങ്ങളിലാണ്‌റിക്കവറിവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളസേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍വാഹന വകുപ്പ് ആംബുലന്‍സ് സേവനവുംലഭ്യമാക്കുമെന്ന്‌ജോയിന്റ്ആര്‍ടിഒഎം പി ജയിംസ് പറഞ്ഞു.
ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍താല്‍ക്കാലികമൊബൈല്‍ടവര്‍സ്ഥാപിച്ചു. ജനുവരി 12 മുതല്‍ 15വരെ സേവനം നല്‍കുംഹോട്ടലുകളിലും ഭക്ഷണശാലകളിലുംവിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നതുള്‍പ്പെടെകാര്യങ്ങള്‍ ഫുഡ്‌സേഫ്റ്റി, സിവില്‍ സപ്ലൈസ് വകുപ്പ്‌സ്‌പെഷ്യല്‍സക്വാഡുകള്‍ പരിശോധന നടത്തും. ശബരിമലസ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ജില്ലാകലക്ടര്‍ജി.ആര്‍. ഗോകുല്‍, ജില്ലാ പോലീസ് മേധാവികെ.ബി. വേണുഗോപാല്‍, എ.ഡി.എം. പിജി രാധാക്യഷ്ണന്‍, പെരിയാര്‍ടൈഗര്‍റിസര്‍വ്വ്അസിഡയറക്ടര്‍ എന്‍ പി സജീവന്‍, റേഞ്ച്ഓഫീസര്‍സി പി സോമന്‍,ഡോ.എം എന്‍ വിജയാംബിക, ഡോ. രാധാമണി, കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍, ജനപ്രതിനിധികളായ ആന്‍സി ജയിംസ്, ശിവപ്രസാദ്തണ്ണിപ്പാറ,വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ പങ്കെടുത്തു.