ശബരിമല സന്നിധാനത്തും പരിസരങ്ങളിലും കോരിച്ചൊരിയുന്ന കനത്ത മഴ. 19ന് ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ 1.43 വരെ ശക്തമായി പെയ്തു. ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ നനഞ്ഞ് പതിനെട്ടാം പടി കയറി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍, അയ്യപ്പന്മാരെ ചുവടു പിഴയ്ക്കാതെ പതിനെട്ടാംപടി സുരക്ഷിതമായി കയറാന്‍ സഹായിച്ച പോലീസുകാരും നനഞ്ഞു കുതിര്‍ന്നു. അല്‍പസമയത്തിനകം മഴക്കോട്ടു ധരിച്ച പോലീസുകാര്‍ ഇവര്‍ക്കു പകരക്കാരായെത്തി സേവനം തുടര്‍ന്നു. പോലീസിലെ ഏറ്റവും മികവുള്ളവരെയാണ് പതിനെട്ടാംപടിയില്‍ അയ്യപ്പന്മാര്‍ക്ക് കൈത്താങ്ങേകാന്‍ നിയോഗിച്ചിട്ടുള്ളത്.